Friday 30 December 2016

പുസ്തക പരിചയം : കനലെഴുത്ത്

പെണ്ണെഴുത്ത് എന്നത് പെണ്ണ് എഴുതുന്ന എഴുത്ത് എന്ന അർഥത്തിൽ പ്രയോഗിക്കുന്നത് നന്നല്ല എന്ന് തന്നെയാണ് അഭിപ്രായം. പെണ്ണിന് വേണ്ടി പെണ്ണോ ആണോ എഴുതുന്ന എഴുത്തിനെ ഇങ്ങനെ വിവക്ഷിച്ചാൽ അത് ഒരു തരം മാന്യമായ പെണ്ണെഴുത്താണ്. കാരണം ഇന്നും പെണ്ണ് അടിച്ചമർത്തപ്പെടുന്നവൾ തന്നെയാണ്. സ്വത്വബോധം കൂടിയിട്ടുണ്ടെങ്കിലും പെണ്ണിനും പെണ്ണത്തം ഓരോ അർതഥത്തിലും ഉണ്ട്.പരിമിതികളും ഉണ്ട്. ഇന്നും അവൾ "പലരുടെ കഞ്ഞിക്കായി മടച്ചു വീഴുന്നവൾ!".... "ന സ്ത്രീ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്വാതന്ത്ര്യമർഹതി....." രവിവർമ തമ്പുരാനെ പോലെ ചിലർ "ഒൻപതു പെൺ കഥകൾ" തന്നെ എഴുതിയിട്ടുണ്ടെങ്കിലും, കെ വി മണികണ്ഠൻ ആണിനേക്കാൾ ശക്തരായ പെൺ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നെങ്കിലും, പെണ്ണിന് വേണ്ടി കൂടുതൽ ഇന്നും എഴുതുക പെണ്ണ് തന്നെയാണ്. ഒരു പെണ്ണിനെ മനസ്സിലാക്കാൻ പെണ്ണ് തന്നെ വേണം എന്ന ന്യായത്തെ ഇവയൊക്കെ ഊട്ടി ഉറപ്പിക്കുന്നു.

Thursday 22 December 2016

2016ലെ വായന



      യാത്രയുടെയും കാത്തിരിപ്പുകളുടെയും ഇടവേളകൾ ഉപയോഗപ്പെടുത്തി പോയ വർഷവും വായന നടന്നു. ഓഫീസിലേക്കും തിരികെയുമുള്ള ദീർഘമായ ട്രെയിൻ യാത്ര ദിവസവും ഉള്ളത് ഉപയോഗപ്പെടുത്തി ആണ് വായന കൂടുതലും നടന്നത്. വൈജ്ഞാനിക സാഹിത്യത്തേക്കാൾ വളരെ കൂടുതൽ സമയം നോവലുകളും കഥകളും അപഹരിച്ചു. ആനുകാലികങ്ങളിലും ഓണപതിപ്പുകളിലും ലഭ്യമായ നിരവധി കഥകൾ വായിച്ചു. വായനശാല എന്ന ഓഡിയോ വാട്സപ്പ് ഗ്രൂപ്പ് വഴി നൂറ് കണക്കിന് കഥകളും കവിതകളും ലേഖനങ്ങളും കേട്ടു (അവ രേഖപ്പെടുത്തപ്പെട്ടിട്ടില്ല) .ബ്ലോഗിലും ഓൺലൈൻ മാസികകളിലും വായിച്ചതും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മലയാള ഭാഷയിൽ തന്നെയായിരുന്നു  ഏതാണ്ട് നല്ല ശതമാനം വായനയും, ആംഗലേയത്തിൽ വളരെ കുറവ്. പതിവ് പോലെ ഒരു കണക്കെടുപ്പിന് ഇത്തവണയും തുനിയുന്നു. രേഖപ്പെടുത്തപ്പെട്ടവയുടെ ഒരു  അവലോകനം ആവാം. 

Wednesday 30 November 2016

പുസ്തക പരിചയം : ഷാഹിദ് നാമ

                                     ഖസാക്കിന്റെ ഇതിഹാസകാരന്റെ സഹോദരി ഒ വി ഉഷയുടെ നോവൽ വാങ്ങാൻ ശുപാർശ ചെയ്തത് പ്രിയ സുഹൃത്ത് കഥാകാരൻ വി ഷിനിലാൽ ആണ്. എഴുത്തിന്റെയും വായനയുടെയും സൗഹൃദ കൂട്ടായ്മയിൽ നിന്ന് ലഭിച്ച പ്രിയ സൗഹൃദം അനു ജോൺ ഈ നോവലിന്റെ നിർമ്മിതിയിൽ സഹായിച്ചു എന്ന് ആമുഖ കുറിപ്പിൽ പറയുന്നത് ഏറെ സന്തോഷം നൽകി. ഷാഹിദ് അലിയുടെയും സാജിദ ( താച്ചു) വിന്റെയും പ്രണയവും വേർപിരിയും പുനഃസമാഗമവും അടങ്ങുന്ന ഇതിവൃത്തം പുതുമയൊള്ളതൊന്നുമല്ല എങ്കിലും മൊത്തത്തിൽ ഇതിന്റെ വായന ഹൃദയഹാരിയായി.

Tuesday 22 November 2016

പുസ്തക പരിചയം: നിനക്കുള്ള കത്തുകൾ


                                     പ്രണയത്തെ പറ്റിയുള്ള എഴുത്തുകൾ മലയാളത്തിൽ അനവധിയുണ്ട്. കഥകളായും കവിതകളായും ലേഖനങ്ങളായും ഒക്കെ. വിലാപ കാവ്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭാഷയാണ് നമ്മുടെ . എറ്റവും കൂടുതൽ വിൽപന നടന്ന പുസ്തകങ്ങളിൽ 'രമണനും ' ഉൾപ്പെടുന്നു. ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണല്ലോ എന്ന് നിന്റെ മൊയ്തീൻ' പ്രണയത്തിന്റെ മൂർത്തീ രൂപമായ ത്യാഗത്തെ അത്രമേൽ നാം കണ്ടും വായിച്ചും അറിയുന്നു.

പുസ്തക പരിചയം: ചലനം

                                   സ്കൂൾ കാലത്തെ പരിഷത്ത് പുസ്തകങ്ങളുടെ വായനയിലൂടെയാണ് പി ടി ഭാസ്കരപ്പണിക്കരെ അറിഞ്ഞത്. അന്ന് വായിച്ച തൊക്കെ ഒന്ന് കൂടി വായിക്കാൻ ഇടയ്ക്കിടെ തോന്നൽ ഉണ്ടാവാറുണ്ട്, അവയൊക്കെ നമ്മുടെ കുട്ടികളെ കൊണ്ട് വായിപ്പിക്കണമെന്നും, ആ പുസ്തകങ്ങളിൽ മലയാളം മാത്രം കാണപ്പെടുന്നതാണ് ഇപ്പോഴത്തെ കുട്ടികൾക്കുള്ള പ്രയാസം, പ്രവേഗം, വ ർ ത്തുള ചലനം ഇവയൊക്കെ എന്തെന്ന് ആംഗലേയ വാക്കുകൾ തുല്യപ്പെടുത്തി പറഞ്ഞ് കൊടുക്കേണ്ടി വരും. പി ടി ബി യുടെ 'ചലനം ചലനം സർവത്ര ' എന്ന തലക്കെട്ടിൽ എഴുപതുകളിലോ എൺപതുകളിലോ എഴുതപ്പെട്ട / വായിക്കപ്പെട്ട പുസ്തകമായിരിക്കണം ഈയിടെ ചിന്ത രണ്ടാം പതിപ്പിറക്കിയ ചലനം എന്ന ഈ പുസ്തകം. കാറ്റ്, ചൂട്, വെളിച്ചം, വൈദ്യുതി, ഇലക്ടോണുകൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിങ്ങനെ പ്രപഞ്ചത്തിൽ ചലിക്കുന്ന എല്ലാറ്റിനെയും ഈ പുസ്തകം പരാമർശിക്കുന്നു. സങ്കീർണ്ണമായ പെട്രോൾ, ഡീസൽ യന്ത്രങ്ങളുടെ പ്രവർത്തനം ഒക്കെ എത്ര അയത്നലളിതമായിട്ടാണിതിൽ വിശദീകരിക്കുന്നത്? ഇങ്ങനെ ശാസ്ത്രം പഠിപ്പിച്ചാൽ അത് ഒരിക്കലും കുട്ടികൾക്ക് വിരസമാവില്ല.

പുസ്തക പരിചയം: പറയപ്പതി

                                  മനോജ് വെങ്ങോലയുടെ ''പറയപ്പതി " എന്ന ഒൻപത് നോവുള്ള കഥകളുടെ സമാഹാരം വായിച്ചു. ഓരോ കഥയും ജീവിതാവസ്ഥകളുടെ അടുപ്പിൽ നിന്ന് വേവിച്ചെടുത്തതാണ്. വായനക്ക് ശേഷവും കഥകൾ നമ്മെ വല്ലാതെ പിന്തുടരും. അവകളിലെ മൗനത്തിന്റെ മുഴക്കം നമ്മുടെ നെഞ്ചകത്തിൽ നടുക്കുന്ന ഓർമ്മയാകും. ഒരു ക്ളിക്കുകളുടെയു ശുപാർശ ഇല്ലാതെ ഈ കഥാകാരൻ എഴുത്തിന്റ കൊടുമുടികൾ കയറുമെന്നത് തീർച്ചയാണ്.

                                   യെസ് പ്രസ് വെളിച്ചത്ത് കൊണ്ടു വന്ന ഈ കഥാസമാഹാരം ഒറ്റയിരുപ്പിലാണ് വായിച്ചു തീർത്തത്. ഒരു സമാഹാരത്തിലെ മുഴുവൻ കഥകളും ഹൃദയഹാരിയാവുക അപൂർവ്വമത്രേ! ചാരുതയാർന്ന ഭാഷ നൽകിയ വായനാഹ്ളാദം ഇപ്പൊഴും ചൂടാറാതെ കൂടെയുണ്ട്. ആദ്യ കഥ 'നോവൽ സാഹിത്യം' നാട്ടു നന്മയുടെ കാഥികൻ യു. ഏ. ഖാദറെ വിസ്മയിപ്പിച്ചതിന്റെ സാക്ഷ്യപത്രം തുടക്കത്തിൽ ചേർത്തിട്ടുണ്ട്. തീഷ്ണപരിഹാസത്തിൽ പൊതിഞ്ഞു വച്ച അത്യുജ്ജ്വല പ്രണയ കഥയാണ് അതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നത് കഥാവായനക്ക് ശേഷം നാം ശരി വച്ചു പോകും. കുരിശ് പള്ളിക്ക് മുന്നിൽ അൽഫോൺസാച്ചൻ മണൽ വാരി മിഠായിയാക്കി നൽകിയ ഉടൻ ഖസാക്ക് എന്ന ബോർഡ് വച്ച ബസ്സിൽ നിന്ന് രവി ഇറങ്ങി വരുന്നത് നാം കാണുന്നു. പപ്പുവും സുഹറയും മജിദും ആയുസ്സിന്റ പുസ്തകവുമായി യോഹന്നാനും ഒക്കെ ഈ കഥയിലൂടെ കടന്ന് വരുമ്പോൾ മലയാളപ്പെരുമ നമുക്ക് നൽകിയ കാപാത്രങ്ങൾ ഒക്കെ മനസ്സിൽ നിറഞ്ഞ് വായനക്കാരൻ ആഹ്ലാദ ചിത്തനാവുന്നു. ഈ ആഹ ളാദത്തിലേക്ക് വായനക്കാരെ ക്ഷണിക്കാൻ വാരഫലക്കാരൻ ഇല്ലാതെ പോയി. ഗോഡ്ഫാദർമാർ ഒരു പക്ഷേ ഈ എഴുത്തിനെ കണ്ടില്ലെന്ന് നടിച്ചേക്കും. പക്ഷേ അക്ഷര പ്രേമികൾ ഈ കാഴ്ച കാണുക തന്നെ ചെയ്യും


പുസ്തക പരിചയം: സന്മനസ്സുള്ളവർക്ക് സമാധാനം

                      പുസ്തകപ്പുഴുക്കളെ ആർക്കു വേണം? സക്കറിയ എഴുതിയ "സന്മനസ്സുള്ളവർക്ക് സമാധാനം'' എന്ന പുസ്ന കത്തിലെ ഒരു തലക്കെട്ടാണിത്. തന്റെ വായനാ വഴികാട്ടിയും സുഹൃത്തും ജീവിതത്തിൽ വായനയെ ഹൃദയത്തോട് ചേർത്തുവച്ച പുസ്തക പുഴു ആയിരുന്ന പ്രൊഫ കെ ജെ എബ്രഹാം എന്ന അവറാച്ചനെ അനുസ്മരിക്കുമ്പോൾ ലേഖനത്തിന് നൽകിയ തലക്കെട്ടാണിത്. ജീവിതം എന്തിനൊക്കെ വേണ്ടി പ്രയോജനപ്പെടുത്തണം എന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ കണ്ടേക്കാം. വായനക്കായി സമയം കളയണോ എന്ന് ആലോചിക്കുന്നവർ ഉണ്ടാവാം. പണമുണ്ടാക്കാനായി ഒരു മാർഗമായി വായനയെ കാണുന്ന വരെ പറ്റി കുഞ്ചൻ തന്റെ 'കാലനില്ലാത്ത കാല'ത്തിൽ "വായന കൊണ്ടേ ഫലിപ്പൂ ഈ കാലമതായതിനും ചിലരുഷ്ണം പിടിക്കുന്നു '' എന്ന് നിരീക്ഷിക്കുന്നു. സക്കറിയ ആവട്ടെ, താൻ ഒരു എഴുത്തുകാരൻ ആവാൻ കാരണം വായന വായന വായന മാത്രമാണ് എന്നിതിൽ പറയുന്നു. തന്റേതിനേക്കാൾ ആഴവും പരപ്പും ഉള്ള വായനയാണ് അവറാച്ചന്റേതെന്ന് പറഞ്ഞ ശേഷം ആ വായനയിലേക്ക് താത്പര്യമുള്ളവരെ മാത്രം ക്ഷണിക്കുന്ന രീതിയാണ് അദ്ദേഹത്തിന് ഉള്ളത് എന്നെഴുതുന്നു. ഒരു സമൂഹം മുഴുവൻ വായനക്കാരായി മാറാൻ സാധ്യതയില്ല തന്നെ. വായനയെക്കുറിച്ച് ബോധ്യപ്പെട്ട ഒട്ടേറെ നിരീക്ഷണങ്ങൾ സക്കറിയ ഇവിടെ പങ്കുവയ്കുന്നു.

പുസ്തക പരിചയം: ഉടൽ ഭൗതികം

                                     മലയാള നോവൽ രചനയുടെ സാമ്പ്രദായിക രീതിയോട് കലഹിച്ച് പുതിയ പരീക്ഷണ രൂപത്തിൽ എഴുതുകയും ജീവിത വീക്ഷണം തികച്ചും വേറിട്ടതാവുകയും ചെയ്യുന്നു എന്ന് ഉടൽ ഭൗതികത്തിന്റെ ആമുഖം തന്നെ പറയുന്നു. ആദ്യ പരീക്ഷണം അല്ലാ ഇതെങ്കിലും അമലിന്റ കൽഹണനും വി എം ദേവദാസിന്റെ പന്നിവേട്ടയും ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയുമൊക്കെ സ്വീകരിക്കപ്പെട്ട പോലെ ഉടൽ ഭൗതികവും സ്വീകരിക്കപ്പെടും. പ്രഥമ കാരൂർ പുരസ്കാരത്തിന് ഇതിനെ തെരഞ്ഞെടുത്തതെന്ത് എന്ന ഔത്സുക്യത്തോടെ വായനയിലേക്ക് കടന്ന ശേഷം കൃതിയിലൂടെ കടന്ന് പോകുമ്പോൾ തന്നെ നമുക്ക് അതിന്റെ ഉത്തരവും ലഭിക്കുന്നു. നോവൽ എന്താണ് / ആകണം എന്നതിനെ പറ്റി തന്റെ വീക്ഷണം ഷിനിലാൽ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. "അജൈവ മൂലകങ്ങൾ കൂടി ചേർന്ന് ഞാൻ / നീ ജനിക്കുന്നു... എന്റെ/ നിന്റെ ഉടൽ ഒടുവിൽ വിഘടിച്ച് അജൈവ മൂലകങ്ങൾ ആയി വീണ്ടും പിരിയുന്നു. നായിൽ / നരിയിൽ പുനർജനിച്ചു. അതിനിടയിൽ ഭൂമിയിൽ ഉടൽ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ജീവിതം" ജീവിതത്തെ എത്ര കൃത്യമായി നിർവ്വചിച്ചിരിക്കുന്നു. അതു തന്നെയത്രേ ചരിത്രം / സംസ്കാരം / നോവൽ. ജീവിതം തന്നെയാണ് നോവൽ എന്നതിനാൽ നോവൽ പുരോഗമിക്കുമ്പോൾ നോവലിസ്റ്റ് തന്നെ നോവലിലേക്ക് പ്രവേശിക്കുക സ്വാഭാവികം. അതാണ് ഉടൽ ഭൗതികത്തിൽ സംഭവിക്കുക.

പുസ്തക പരിചയം: മൗനത്തിന്റെ പാരമ്പര്യ വഴികൾ

                             മോഹൻലാലിന്റെ വിയറ്റ് നാം കോളനി  കണ്ടവർ ആരും റാവുത്തരെ മറക്കില്ല; മുഖത്ത് വസൂരിക്കലയുള്ള ആജാന ബാഹുവായ റാവുത്തരെ! തമിഴ്നാടിലും കേരളത്തിലെ തെക്കുകിഴക്കൻ ഭാഗങ്ങളിലും ആണ് റാവുത്തർമാർ അധിവസിക്കുന്നത്. ഇവർ വീര കേസരികൾ ആണെന്നാണ് ലഭ്യമായ ചരിത്രം. മലയാള സാഹിത്യത്തിൽ ഇവരുടെ പൈതൃകം വെളിച്ചത്ത് കൊണ്ട് വരുന്ന കൃതികൾ വന്നിട്ടില്ലെന്നാണ്‌ തോന്നുന്നത്. ഗോത്ര പഴമയും സംസ്കാരവും ത്രസിപ്പിക്കുന്ന ഭാഷയിൽ എഴുതപ്പെട്ടാൽ അത് കാലാദിവർത്തി ആവുക തന്നെ ചെയ്യും. യു ഏ ഖാദറിന്റെ തൃക്കോട്ടൂർ പെരുമയും ജോണി മിറാൻഡയുടെ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസും ഏറെക്കുറെ ഇത്തരത്തിൽ വിജയിച്ച കൃതികളാണ്. ഒത്തിരി വായനാതൃപ്തി നൽകിയ ഒരു കഥാസമാഹാരത്തിന്റെ വായനയെ അവതരിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. റി ജാം വൈ റാവുത്തർ എഴുതിയ ഗ്രീൻ പെപ്പർ പബ്ലിക്ക പുറത്തിറക്കിയ മൗനത്തിന്റെ പാരമ്പര്യ വഴികൾ. കഥ പറയുന്ന ശൈലി കൊണ്ടും മികവാർന്ന ഭാഷ കൊണ്ടും ഇത് വേറിട്ടു നിൽക്കുന്നു. ശ്രദ്ധിക്കപ്പെടാതെ പോകരുതേ എന്ന് നല്ല വായനക്കാരൻ കരുതിപ്പോകും.

Tuesday 18 October 2016

പുസ്തക പരിചയം: പുഞ്ചപ്പാടം കഥകൾ

പുഞ്ചപ്പാടം കഥകൾ 
ജോസ്‌ലെറ്റ് ജോസഫ് 
കറന്റു ബുക്ക്സ് 
പേജുകൾ: 96 
വില: 80 രൂപ

                                            നാട്ടിൻപുറം അതിവേഗം നഗരമായി മാറുന്ന കാഴ്ചകളാണ് നാം നിത്യേന കാണുന്നത്. നാടിൻറെ പച്ചപ്പുകൾക്കൊപ്പം നന്മകളും പൊലിമകളും ഒക്കെ നഷ്ടമാവുന്നു. പുതിയ തലമുറക്ക് നാം അനുഭവിച്ച കുട്ടിക്കാലം എന്തെന്ന് പറഞ്ഞു കൊടുക്കേണ്ട സാഹചര്യമാണ്. പുഞ്ചവയലുകൾ ഇന്ന് കാണാ കാഴ്ചയാണ്. "നഷ്ടമായതെന്തൊക്കെ...."*  എന്ന് ശ്രീകുമാരൻ തമ്പി വിലപിക്കുമ്പോൾ, പോയ കാലത്തേക്ക് ഇനി തിരികെയില്ല എന്ന സത്യം നാം അറിയുന്നു. കൊച്ചു നാട്ടിൻപുറത്തെ ചെറിയ മനുഷ്യരുടെ കുസൃതികളും തമാശകളും നമുക്ക് ചിരി പകരാൻ കഴിയാത്ത വിധം നമ്മുടെ മനസ്സ് ഇടുങ്ങി പോയിരിക്കുന്നു. പക്ഷെ, നമുക്ക് ചിരി കൂടി നഷ്ടമാവരുത്. അതിനുള്ള ശ്രമമാണ് ജോസ്‌ലെറ്റ് ജോസഫ് "പുഞ്ചപ്പാടം കഥകളി"ലൂടെ നടത്തിയിരിക്കുന്നത്. ഈ കഥകളൊക്കെ തന്നെ നാട്ടിൻ പുറത്തിന്റെ വിശുദ്ധിയും നർമ്മവും ഇഴ ചേരുന്നതാണ്. ജോസ്‌ലെറ്റ് കോറിയിട്ട കഥാപാത്രങ്ങൾ ഒന്നും നമുക്ക് അപരിചിതരല്ല. അവരെ ജീവിതത്തിന്റെ ഏതോ ഇടനാഴിയിൽ വച്ച് നാം കണ്ടിട്ടുണ്ടാകും.

പുസ്തക പരിചയം: ഹെര്‍ബേറിയം



ഹെര്‍ബേറിയം - നോവല്‍ 
സോണിയാ റഫീഖ് 
വില: 210 രൂപ 
പേജുകള്‍ : 232  

                            2016ലെ ഡിസി നോവല്‍ പുരസ്‌കാരം നേടിയ സോണിയ റഫീഖ് ന്റെ ‘ഹെര്‍ബേറിയം ‘ പ്രകാശന ദിനം തന്നെ വാങ്ങി വായിച്ചു തീര്‍ത്തു. ദത്താപഹാര ത്തിലൂടെ ഫ്രെഡി റോബര്‍ട്ടിനെ സൃഷ്ടിച്ച  വി ജെ ജെയിംസ് ആണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഫ്രെഡിയെ പോലെ ഇതിലെ ഫാത്തിമയും ഭൗതിക ലോകത്ത് നിന്ന് അപ്രത്യക്ഷയാകുന്നത് യാദൃഛികതയാവാം. ഫ്രെഡിയെ കാടകം വിഴുങ്ങിയപ്പോ ഫാത്തിമയെ മണലാരണ്യം വിഴുങ്ങി. ഫാത്തിമ പക്ഷേ ടിപ്പുവിലൂടെ പുനര്‍ജനിക്കുന്നുണ്ട്. ടിപ്പുവിനും അമ്മാളുവിനും ഒപ്പം വായനയില്‍ ഞാനും ആ കാവിലെത്തി. ഫ്രെഡിയോടൊപ്പം അന്ന് കാട്ടിലെത്തി മടങ്ങാന്‍ അറച്ച പോലെ ഒറ്റയിരുപ്പിന് വായിക്കാന്‍ ഈ പുസ്തകം വല്ലാതെ പ്രേരിപ്പിച്ചു. പ്രകൃതിയോട് ഇണങ്ങാന്‍ അങ്കുവാമയോടൊപ്പം ചേരാന്‍ ടിപ്പു നമ്മെ വല്ലാതുണര്‍ത്തി. രോഗാവസ്ഥയുടെ മൂര്‍ധന്യത്തിലും അന്‍വര്‍ ഹീറോ ആയി വായന അവസാനിപ്പിക്കുമ്പോള്‍ അടുത്തിടെ ഏറ്റവും ഹൃദയം നിറച്ച വായന എന്ന് അടിവരയിടാതെ വയ്യ.


Thursday 17 March 2016

എത്തി പിടിക്കാൻ ശ്രമിച്ച ചില സൗഹൃദങ്ങൾ

                  സൗഹൃദത്തെ പറ്റി ഞാൻ കുറെ എഴുതിയിട്ടുണ്ട്. അതൊക്കെ എനിക്ക് ലഭിച്ച സൗഹൃദങ്ങളെ പറ്റിയാണ്. അതിൽ ഞാൻ സമ്പന്നനാണ്. എങ്കിലും എത്തി പിടിക്കാനും നില നിർത്താനും ശ്രമിച്ചിട്ടും പരാജയപ്പെട്ട ചില സൗഹൃദങ്ങളുടെ കഥയും എനിക്കുണ്ട്. ആത്മ ബന്ധങ്ങൾ തന്നെ ഏറെ ഉള്ളയാൾ എന്തിനാണ് ഇങ്ങനെ എത്തി പിടിക്കാൻ ശ്രമിക്കുന്നത്? നഷ്ടപ്പെട്ടതോർത്ത് വിലപിക്കുന്നത്? നമുക്കുള്ളവർ, നമ്മെ വേണമെന്നുള്ളവർ നമ്മെ തേടി എത്തില്ലേ? ഈ ചോദ്യങ്ങൾ  ഒക്കെ എന്നോട് തന്നെ പല വട്ടം ഞാൻ ചോദിച്ചിട്ടുണ്ട്. പക്ഷെ തൃപ്തികരമായ ഒരു ഉത്തരം കിട്ടിയിട്ടില്ല. എങ്കിലും എനിക്കറിയാവുന്ന ഒരുത്തരം, ഒന്നും ഒന്നിനും പകരം ആവില്ല എന്നതാണ്. സൗഹൃദം ചതി ആയി മാറിയ കഥകളും വളരെ അപൂർവ്വം എങ്കിലും എനിക്കുമുണ്ട്. പക്ഷെ, അത്തരം അനുഭവങ്ങളിൽ നിരാശനാകാതെ വീണ്ടും  നല്ല സൌഹൃദങ്ങൾ തുടരുകയും നേടുകയുമാണ് ചെയ്യാറ്. അത് തന്നെ ആണ് ശരി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. സ്നേഹവും നൊമ്പരവും പരസ്പര പൂരിതമാണ്. സ്നേഹിക്കുന്നവർ ഇപ്പോഴും നൊമ്പരം അനുഭവിക്കാൻ തയ്യാറാവണം. "ദുഖമാണെങ്കിലും നിന്നെ കുറിചുള്ള  ദുഃഖം എനിക്കാനന്ദമാണോമലേ " എന്ന് ചുള്ളിക്കാട് എഴുതുന്നത്‌ അത് കൊണ്ടാണ്. വിധി തന്നെ തട്ടിയെടുത്ത സൗഹൃദങ്ങൾ ഓർമ്മയായി മനസ്സില് ഇടയ്ക്കിടെ വിങ്ങുന്നതിലും ഒരു ആനന്ദമുണ്ടാവും.

ബ്ലോഗ്‌ അവലോകനം - ദേശാന്തര വർണ്ണ മനോഹരകാഴ്ചകൾ


(ഇ-മഷി ജനുവരി 2016 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്) 


ബ്ലോഗ്ഗർ: മുബീൻ ഹുസൈൻ 

                       വായനയെയും യാത്രയെയും വല്ലാതെ സന്നിവേശിപ്പിച്ചു ഒരുക്കിയിരിക്കുന്ന ബ്ലോഗാണ് ഫാത്തിമാ മുബീൻ നൽകുന്ന  ദേശാന്തര കാഴ്ചകൾ. ജീവിതം തന്നെ ഒരു യാത്ര ആണല്ലോ. ആ ജീവിതത്തെ അടയാളപ്പെടുത്തുക തന്നെ ആണ് എഴുത്തിന്റെ ധർമ്മം. അത് കൊണ്ട് തന്നെ ഇതിലെ യാത്രാവിവരണങ്ങൾ  കേവല യാത്രയുടെ വിശദാംശങ്ങൾ അല്ല. കാണുന്ന കാഴ്ചകളും കേൾവികളും ജീവിതത്തോട് ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് അടുത്തിടെ യാത്രാ പുസ്തകങ്ങളിൽ. അത്തരം ഒന്ന് ഈയിടെ നിർവഹിച്ച പശ്ചാത്തലത്തിലാണ് മുബിയുടെ ബ്ലോഗ്‌ സന്ദർശിക്കുന്നത്.

Friday 12 February 2016

പുസ്തക പരിചയം - മുസ്രീസിലൂടെ - നിരക്ഷരൻ



പുസ്തക പരിചയം 
മുസ് രീസിലൂടെ
നിരക്ഷരൻ
യാത്രാ വിവരണം
മെന്റർ ബുക്സ്, തൃശ്ശൂർ
പേജുകൾ 172 വില: 550 രൂ.
(ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെന്റഡു്  റിയാലിറ്റി പുസ്തകം )

(2016 ഫെബ്രുവരിയിലെ വിജ്ഞാന കൈരളി(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം)  യിൽ വന്നത്) 

2015 ലെ പുസ്തക വായന



2015 ലെ പുസ്തക വായന 
==============

പതിവ് പോലെ ഓഫീസിലേക്കും തിരികെയും ഉള്ള ട്രെയിൻ യാത്രക്കിടെ തന്നെ ഏറെ വായനയും. വായന തീരെ നടക്കാത്ത ദിവസങ്ങൾ കുറവായിരുന്നു. 166 പുസ്തകങ്ങൾ, 22,700+ പേജുകൾ വായിച്ചു. 365 ദിനങ്ങളിൽ 300 മാത്രം കൂട്ടി പ്രതി ദിനം 100 വച്ചായാലും 30,000 പേജുകൾ വായിക്കാം; അത് നടന്നില്ല. മൈഗ്രൈൻ ഇടയ്ക്കിടെ വിഷമിപ്പിച്ചു. മെയ്‌ 26 നു പിതാവ് മരിച്ചതിനോട് ചേർന്ന് കുറെ ദിനങ്ങൾ വായനക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഇനിയും ടാർഗറ്റ് നേടിയില്ല. കൂടാതെ ആനുകാലിക പ്രസിധീകരണങ്ങളും ഓണ പതിപ്പുകളും വായിക്കാനും സമയം വേണം. അടുത്ത വർഷം ഇതിലും കൂട്ടണം എന്നാണ് ആഗ്രഹം.