Monday, 26 November 2012

ഒരു ബ്ലോഗറുടെ ആദ്യ രാത്രി!


ആദ്യത്തെ പോസ്ടിട്ടു ബ്ലോഗൊന്നടച്ചു ഞാന്‍
എഫ് ബി യില്‍ ലിങ്കൊന്നു കോറിയിട്ടു
കണ്ണ്  ഒന്നടച്ചതിന്‍  ചാരെ മയങ്ങി ഞാന്‍
രാവേറെ ചെന്നതന്നോര്ത്തതില്ല

നിദ്രയെ പുല്‍കുവാന്‍ ഏറെ തിടുക്കമുണ്ടെ-
ങ്കിലും 'എത്ര പേര്‍ വായിച്ചിടും?'
' എത്ര കമന്റുകള്‍ നേടിടും' എന്നൊട്ടു
നോക്കി കഴിഞ്ഞങ്ങ് ഉറങ്ങിയാലോ?

നിമിഷങ്ങള്‍ നീങ്ങവേ 'ജീ  മെയില്‍'  നിറഞ്ഞതില്‍
അഭിനന്ദനത്തിന്‍ പ്രവാഹമായി
ഭൂലോക കോണുകള്‍ ബ്ലോഗ്ഗ്‌റെ തേടിയീ
എഫ് ബി നിറച്ചു നിരന്തരമായ്‌

മെസ്സേജ് വന്നൂ നിറഞ്ഞെന്റെ  ഫോണിലേ
ദര്‍ശന ടീ വി തന്‍ സന്ദേശവും
'ഈ - ലോകം ' ഒന്നതില്‍ അതിഥിയായ്
എന്നെ ക്ഷണിക്കയോ ഇത്ര വേഗം  !

ആഹ്ലാദ ചിത്തന്‍  ഞാന്‍ ഇനിയോന്നുറങ്ങുവാന്‍
തുനിയവെ അര്ക്കന്റെ കിരണങ്ങളെന്‍  
ആകെ തളര്‍ന്ന നയനങ്ങളെ പുല്‍കി
അമ്മ തന്‍ ക്ഷോഭം ഉയര്ന്നവിടെ..

"രാവില്‍ മുഴുവനും കമ്പ്യൂട്ടര്‍ മുന്നിലോ
വൈദ്യു ത ബില്ലിവിടാരടക്കും ? "
"അമ്മ അറിഞ്ഞോ ടീ വി ക്കാരെന്നെ.."
മോണിട്ടര്‍ മെയില്‍ ബോക്സ്‌ തുറന്നു കാട്ടീ

ശൂന്യമതില്‍ പുതു മെയിലുകള്‍
ഫോണിലും, ദര്‍ശന എവിടെ? തിരഞ്ഞിതാ ഞാന്‍
സ്വപ്നമാണെങ്കിലും തെല്ലിട കൊണ്ട് ഞാന്‍
'ബ്ലോഗ്‌ പുലി' യായി തൃപ്തനായി

"സ്വപ്നം ചിലര്‍ക്ക് .." "കൂടെ പുലര്‍ കാലേ.."
ഒന്നാശ്വസിച്ചു ചിരിച്ചു മെല്ലെ !

Thursday, 22 November 2012

ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്‍ - ഭാഗം ഒന്ന്


  മുഖവുര
                           ഉത്തമ സാഹിത്യം ?

                  സാഹിത്യം ഉണ്ടായതു മുതല്‍ ഈ ചോദ്യമുണ്ട്? ടോള്‍സ്ടോയ് യുടെ ഒരാള്‍ക്ക് എത്ര ഭൂമി വേണം എന്ന കഥ യാണ് ഉദാത്ത കഥ എന്ന് പലരാലും വിശേഷിപ്പിക്കുന്നത്. ഇത്തരം കഥകളില്‍ ഒക്കെ ഒരു സന്ദേശം ഉണ്ട് എന്നാണ് പറയുക. എന്നാല്‍ സന്ദേശം അതെ പടി പകര്‍ത്തിയാല്‍ സാഹിത്യം ആകുമോ? അപ്പോള്‍അവതരണവും പ്രധാനം തന്നെ. അത് ഇഷ്ടമായോ അല്ലയോ എന്നത് അനുവാചകനെ ആശ്രയിച്ചിരിക്കും. ചില ചര്‍ച്ചകളില്‍ ഏതാണ് ഏറ്റം ഇഷ്ടപ്പെട്ട കൃതി എന്നൊക്കെ ചോദിക്കാറില്ലേ? അവിടെ പാടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവാം. അതിനാല്‍ എഴുത്തിനെ വിലയിരുത്തുക ഓരോ വായനക്കാരനുമാണ്. അപ്പൊ വിമര്‍ശം, പഠനം ഇവ വേണ്ടെന്നാണോ? മഹാ ഭാരതം കുട്ടികൃഷ്ണമാരാരുടെ 'ഭാരത പര്യടനം' വായിക്കുന്നതിനു മുന്‍പും ശേഷവും വായിച്ചാല്‍ വ്യത്യസ്ത തലത്തില്‍ അത് ആസ്വദിക്കാന്‍ കഴിയും. എം കൃഷ്ണന്‍ നായരുടെ 'സാഹിത്യ വാര ഫലം" സാധാരണ വായനക്കാരെ പോലും ആകര്‍ഷിച്ചു വന്നു. അതിനാല്‍ ഈ വിലയിരുത്തല്‍ ഒരു സാധാരണ (ബ്ലോഗ്‌) വായനക്കാരന്റെ എന്ന് മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നു..(നീയാരാ ഇതൊക്കെ വിലയിരുത്താന്‍ എന്ന് കൊന്നു കൊല വിളിക്കരുതേ എന്ന് സാരം )
               മലയാളത്തില്‍ ബ്ലോഗെഴുത്ത് ഇത്ര സജീവമാണെന്നറിഞ്ഞത്  അടുത്തിടെയാണ്. ഓരോ ബ്ലോഗ്‌ പോസ്റ്റിലും വരുന്ന അസംഖ്യം കമന്റുകള്‍ തന്നെ അതിന്റെ വിലയിരുത്തലുകളും വിമശങ്ങളും ആണ്. എന്നിരുന്നാലും ഒരു ബ്ലോഗ്ഗറുടെ സൃഷ്ടികളെപ്പറ്റി സമഗ്ര വിലയിരുത്തല്‍ അപ്പൂര്‍വം   എന്ന് കരുതുന്നു. ഇവിടെ എനിക്ക് പരിചിതരായ ചില ബ്ലോഗ്ഗെര്മാരെ പറ്റി എഴുതി കൊണ്ട് തുടങ്ങാം
മനോജ്‌ നിരക്ഷരന്‍, അരുണ്‍ കായംകുളം, ഷബീര്‍ അലി, വിഷ്ണു ഹരിദാസ്‌ എന്നിവരാണ്‌ ആ ഭാഗ്യവാന്മാര്‍. ഇവരാണ് ബൂ ലോകത്തെ ഏറ്റവും വലിയ ബ്ലോഗ്‌ പുലികള്‍ എന്ന് എനിക്കൊപ്പം ഇവരും കരുതുന്നില്ല. ചവിട്ടാവുന്ന മണ്ണില്‍ നിന്ന് കൃഷി തുടങ്ങാം എന്നേ ഈയുള്ളവന് ഉദ്ദേശമുള്ളൂ. ഇവരോട്ട മോശക്കാര്‍ അല്ല എന്ന് ഞാന്‍ ഉറച്ചു പറയുകയും ചെയ്യും. ഇതില്‍ നിരക്ഷരനും അരുണിനും വായനയുടെ കരുത്തു കൂട്ടിനുണ്ട് എന്ന് അവരുടെ രചനകള്‍ കാട്ടി തരുന്നു. പടന്നക്കാരന് ഇത്തിരി ക്ഷോഭവും വിഷ്ണുവിന് ഭാവനയുടെ തിളക്കവും ഒപ്പമുണ്ട്.

നിരക്ഷരനോ....

സാമൂഹ്യ വിമര്‍ശങ്ങളും വിശകലങ്ങളും പുസ്തക ആസ്വാദനവും നിറഞ്ഞ ബ്ലോഗാണ് നിരക്ഷരന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഈ സാക്ഷരന്റെ ബ്ലോഗ്‌. സാമൂഹ്യ വിമര്‍ശങ്ങള്‍ക്ക് എഴുത്ത് രൂപം മാത്രം മതിയോ പ്രവര്‍ത്തി രൂപമല്ലേ വേണ്ടത് എന്നാ വിമര്‍ശം പൊതുവേ ഉണ്ട്. എഴുത്ത് പ്രവൃത്തിയെ ഉദ്ദീപിക്കുകയും ഉണര്‍ത്തുകയും ചെയ്യും എന്നത് ചരിത്ര വസ്തുത തന്നെ. പ്രീ ഡിഗ്രി വരെ ആളനക്കം ഇല്ലാത്ത ജീവിതത്തിന്റെ ഉടമ എന്ന് അവകാശപ്പെടുന്ന മനോജ്‌ ഒരു ചിട്ടയുള്ള വിദ്യാര്‍ഥി ആയിരുന്നു എന്ന് തോന്നും വിധം ബ്ലോഗിനെ വിഷയ ക്രമത്തില്‍ അടുക്കിയിരിക്കുന്നു. അച്ചടി മഷി പുരന്ടവ എന്ന് എടുത്തു കാട്ടണോ എന്ന് സന്ദേഹം ഉണ്ട്. കാരണം അച്ചടിച്ച ചിലതിനെക്കാള്‍ മഹത്വം ഉള്ളവയെ ഞാന്‍ ബ്ലോഗില്‍ കണ്ടു മുട്ടിയിട്ടുണ്ട്. ഒരു പത്രക്കരന്റെയും പ്രസാധകന്റെയും പടി വാതിലില്‍ മുട്ടണ്ട എന്നതല്ലേ ബ്ലോഗേഴ്തിന്റെ വലിയ ഗുണം? അക്ഷര വിരോധിയായ മന്ത്രിയുടെ നെഞ്ചത്ത്‌ കുഞ്ചന്‍ എന്ന മഹാന്റെ സംഭാവനകളെ പ്പറ്റിയുള്ള പ്രസംഗം അച്ചടിക്കാന്‍ വിധിക്കപ്പെട്ട മാധ്യമങ്ങലനല്ലോ നമുക്കുള്ളത്.
മലയാളിയുടെ ശീലങ്ങളും ആകുലതകളും വിലയിരുത്തുകയും പങ്കു വെക്കുകയും ചെയ്യുന്ന ലേഖനങ്ങളില്‍ മദ്യ പാന ശീലം, മാലിന്യ സംസ്കരണ സംസ്കാരം ഇവയൊക്കെ കടന്നു വരുന്നു. കേവലം  വാചകമടിക്കപ്പുറ കൊടുങ്ങല്ലൂര്‍ മാലിന്യ സംസ്കരണ കേന്ദ്രം എന്ന വിഷയതിലുല്പ്പെടെ സക്രിയമായി ഇട പെടുന്നു ഈ ബ്ലോഗ്ഗര്‍.
അപൂര്‍വമായി ബ്ലോഗില്‍ കണ്ടു വരുന്ന പുസ്തക ആസ്വാദനം തീര്‍ച്ചയായും മറ്റു ബ്ലോഗ്‌ വായന ക്കാരെ ഉണര്‍ത്തും. വായന ബ്ലോഗില്‍ ഒതുക്കാനുള്ളതല്ല എന്ന് തിരിച്ചറിയാന്‍ പുതിയ തലമുറയെ ഓര്‍മിപ്പിക്കും എന്നതില്‍ സംശയമില്ല. ഇന്ദു ഗോപന്റെ കള്ളന്റെ ജീവിതം പകര്‍ത്തിയ പുസ്തകം മുതല്‍ നമ്പാടന്‍ മാഷിന്റെ നര്‍മ നമ്പരുകള്‍ വരെ യുള്ള വിവിധ തലത്തിലുള്ള പുസ്തകങ്ങളെ സ്പര്‍ശിക്കുന്ന ഒത്തിരി ലേഖനങ്ങളെ വിസ്താര ഭയം മൂലം ഇവിടെ പരാമര്‍ശിക്കുന്നില്ല. കുഞ്ഞഹമ്മദ് ഇക്കയെയും മണി യെയും നമ്മെ അറിയിക്കുകയും നൊമ്പരപ്പെടുത്തുകയും ചിന്ടിപ്പിക്കുകയും ചെയ്യുന്നു ഈ ബ്ലോഗ്ഗര്‍. സമരത്തിനിടെ മന പൂര്‍വ്വം തന്റെ രാഷ്ട്രീയ ഉയര്‍ച്ചക്കായി തല്ലു കൊള്ളും യുവ നേതാവിന്റെ ത്യാഗത്തെ പുകഴ്ത്തുന്ന മാധ്യമങ്ങള്‍ ഇവരെയൊക്കെ കാണാതെ പോകയോ? ഒന്ന് ലൈക്‌ അടിച്ചു ഓടി പ്പോകാന്‍ കഴിയാത്ത വണ്ണം ഈ ബ്ലോഗ്ഗില്‍ ഇടയ്ക്കിടെ നാം ചെന്ന് പെടുന്നു. 

കായംകുളം സൂപ്പെര്‍ ഫാസ്റ്റ്

              ഈ വണ്ടിയില്‍ യാത്ര ചെയ്തപ്പോഴോന്നും ഗട്ടറില്‍ വീണതറിഞ്ഞില്ല; ഗിയര്‍ പല തവണ മാറിയതും അനുഭവപ്പെട്ടില്ല; സുഖ യാത്ര; ഡ്രൈവര്‍ അരുണ്‍ സമര്‍ത്ഥന്‍ തന്നെ. എങ്ങനെ അല്ലാണ്ട് വരും ..ലോകത്ത് ആദ്യമായി അമ്മയുടെ വയര്‍ കീറി പുറത്തു വന്ന അത്ഭുത ജീവി അല്ലെ? രണ്ടായിരത്തി എട്ടു മുതല്‍ ബോഗികള്‍ ഫിറ്റു ചെയ്യുന്ന; ഇപ്പൊ എണ്ണം കുറഞ്ഞു തുടങ്ങി; വണ്ണവും (?) ഡ്രൈവര്‍ ഇടയ്ക്കു കെട്ടിയതും ഭാര്യ പെറ്റതും സോഫ്റ്റ്‌വെയര്‍ തൊഴിലാളി വയറു പിഴപ്പിനു കോഡ് എഴുതി മറിച്ചതും പിന്നെ ക്ലയന്റ് മായി  മല്ലിടുന്നതിനിടയില്‍ സമയം കുറഞ്ഞതുമൊക്കെയാവാം  കാരണം.
         അനിതര സാധാരണമായ നര്‍മത്തിലൂടെ ആശയങ്ങളെ മര്മത് കൊള്ളിക്കാന്‍ ഈ വിദ്വാന്‍ അതി സമര്‍ഥന്‍ തന്നെ. ഹാസ്യം മാത്രമല്ല തനിക്കു വഴങ്ങുന്നതെന്ന് മഹാത്മജിയുടെ അന്ത്യ രംഗം നമുക്ക് നെഞ്ച് വിങ്ങും വിധം വരച്ചു കാട്ടി ഇദ്ദേഹം തെളിയിക്കുന്നു. സ്വന്തം അഭിമുഖവും പുസ്തക പ്രകാഷനങ്ങളുടെ  ഗതി വിഗതികളും കാതര ടെലെ ഫിലിം ആകുന്നതും നര്‍മത്തില്‍ പൊതിഞ്ഞു നമുക്ക് തരുന്നു.
ക്ഷേത്ര പരിസരത്ത് പിറന്നു വീണ (വയറു കീറി..) അരുണ്‍ കുളി തേവാരം  ക്ഷേത്ര ദര്‍ശനം നെറുകയില്‍ നിറയെ ഭസ്മ ലേപനം എന്ന രൂപത്തില്‍ പുരാണങ്ങളും ഇതിഹാസങ്ങളും ബ്ലോഗില്‍ ആക്കുന്നതും രാമായണം സുന്ദര രൂപത്തില്‍ ബ്ലോഗക്കുന്നതും എന്നെ  അതിശയപ്പെടുത്തി. (രാമായണവും മഹാഭാരതവും അതിനെ അധികരിച്ച് ഇറങ്ങിയ മിക്ക ഗ്രന്ഥങ്ങളും വായിക്കാന്‍ ശ്രമിച്ച ഒരാള്‍ എന്ന നിലയില്‍ സംഗ്രഹീതമായി അതില്‍ ചിലതിനോടെങ്കിലും കിട നില്കും ഈ ബ്ലോഗ്‌ എന്ന് പറയാന്‍ ഭയപ്പെടുന്നില്ല) ഇനി വ്യാസ ഭാരതം, ഇദേഹത്തില്‍ നിന്നും ബ്ലോഗ്‌ രൂപത്തില്‍ പ്രതീക്ഷിക്കാം. വ്യാസന്‍ പ്രൂഫ്‌ രീടിങ്ങിന് പണി പെട്ടതു ഇതില്‍ ഓര്‍ക്കുന്നുണ്ട്..രാവണന്‍ ജലദോഷം വന്നു പത്തു മൂക്കിലൂടെ തുമ്മി പണി പെട്ട പോല്‍..)
         ഉത്സവവും അതിന്റെ പിന്നാം  പുറവും പിരിവും ആനയെ എഴുന്നള്ളിക്കലും ഒക്കെ ഓര്‍ത്തു ചിരിക്കാന്‍ വക നല്‍കുന്നു. സത്യം പറയട്ടെ, അടുത്തിടെ ഹാസ്യം എന്ന പേരില്‍ വില്‍ക്കുന്ന പല ഗ്രന്ഥങ്ങളും ചിരിക്കാന്‍ വക നല്‍കിയില്ല എന്നത് കൂടി ഓര്‍ക്കുമ്പോള്‍, കൃഷ്ണമൂര്തി എന്ന വട്ടന്‍ പട്ടരെ പേടിച്ചു വരാന്തയില്‍ കിടന്നു നേരം വെളുപ്പിച്ച, പല ഗായത്രിമാരുടെ മക്കളെ അച്ഛനെന്നു ചൊല്ലി എടുത്ത മനു നനായി ചിരിപ്പിച്ചു എന്ന് പറയാതെ വയ്യ. ചുമ്മാതല്ല ആസ്ഥാന വയറ്റാട്ടി നാണി തള്ള അന്ന് പരാജയപ്പെടുകയും തുടര്‍ന്ന് വയറു കീറുകയും ചെയ്തത്. സോഫ്റ്റ്‌വെയര്‍ തൊഴില്‍ രംഗത്തെ ആനയെ തളക്കാന്‍ പോലും സോഫ്റ്റ്‌വെയര്‍ ചെയ്യമെന്നെല്‍ക്കുന്ന കഥ ഉള്‍പ്പെടെ കോഡ് എഴുത്തുകാരെയും ബഗ്ഗേര്‍ മാരായ ബെഗ്ഗര്‍ മാരെയും അര മുതലാളിമാരെയും മുഴു മുതലാളിമാരെയും തന്മയിത്വതോടെ അവതരിപ്പിക്കുന്നു.
ഏതായാലും സീരിയസ് ആയി ബ്ലോഗെഴുതാന്‍ ഇദ്ദേഹത്തെ ഞാന്‍ ഉപദേശിക്കുന്നില്ല (അതിനു ഒരുമ്പെട്ട ഒരു പാവത്തിനെ ഈ മഹാന്‍ കൈകാര്യം ചെയ്ത കഥ ബ്ലോഗില്‍ വായിക്കാം)..മുത്തശ്ശിയെ പറ്റി മനോഹരമായി പറയുന്ന കൊച്ചു മകന്‍ ഇന്നിന്റെ അപൂര്‍വത തന്നെ. ഹരിഹര നഗര്‍ പോലെ ജനപ്രിയ ചിത്രങ്ങള്‍ ഇദേഹത്തിന്റെ തൂലികയില്‍ പുനര്‍ ജനിക്കുന്നതും കാണാം.
ഇനിയും നമുക്ക് കാത്തിരിക്കാം കൂടുതല്‍ വിഭവങ്ങള്‍ക്കായി..കാതരയായി.
ഒരു കാര്യം ഉറപ്പാ..
"നാക്ക് ഇല്ലേല്‍ ഇവനെ പണ്ടേ കാടന്‍ കൊണ്ട് പോയേനെ"

പടന്നക്കാരന്‍


ബൂര്‍ഷ്വാ മാപ്പിളയുടെ രചനകള്‍ ടിയാന്‍ സൂചിപ്പിക്കുന്ന പോലെ കാസര്‍ഗോഡ്‌ ഭാഷയും മാപ്പിള ടച്ചും ഉള്ളതത്രെ..ഇസ്ലാമിന്റെ ഇന്നത്തെ കാഴ്ചയെ വിശകലനം ചെയ്യുമ്പോള്‍ ഒരു ബഷീറിയന്‍ ശൈലി അനുഭവപ്പെടുന്നു. നര്‍മം മൂര്‍ധന്യ ഭാവത്തില്‍ മര്മത് കൊള്ളിക്കുക എന്ന വാശിയോടെ ആണ് എഴുത്ത്. അബ്ദു രബ്ബും നിലവിളക്കും, ഒരു ജിഹാടും കപട.., ..കപട മത സൌഹാര്‍ദം എന്നിങ്ങനെ ലേഖനങ്ങളില്‍ ഉറച്ച അഭിപ്രായ പ്രകടനം കാണാം. നബി ദിനത്തെ പറ്റിയും മുടിയാട്ടതെ പറ്റിയും ദര്‍ശന ഡി വി യെ പറ്റിയും പറയുമ്പോള്‍ തനി ഇസ്ലാമിലേക്ക് തിരിച്ചെത്താനുള്ള ആവേശം കാണാം. മദനി ഉസ്ടടും ശശികല ടീച്ചറും അവശ്യം വേണ്ട അഭിപ്രായങ്ങള്‍ ഉള്‍കൊള്ളുന്നു.
അമേരിക്കയും അവരുടെ സാമ്രാജ്യത്വ നടപടിയും വിമര്ശഇക്കുന്ന പടന്നക്കാരന്‍ മനുഷ്യ സ്നേഹത്തിന്റെ വിത്തുകള്‍ പാകി മുളപ്പിക്കേണ്ട ത്തിന്റെ ആവശ്യകതയ്നു ഊന്നി പറയുന്നത്. അത് വിദ്വേഷമോ വെറുപ്പോ അല്ല. പക്ഷെ ഇവയുടെ കമന്റ്‌ ഉകളില്‍ ഇങ്ങനെ ഇത് ചിലപ്പോ തിരിച്ചറിയപ്പെടുന്നില്ല. ഉറച്ച ഈശ്വര വിശ്വാസിയായ ബ്ലോഗ്ഗര്‍ നിരീശ്വരം പ്രചരിപ്പിക്കുന്നവര്‍ ക്കെതിരെ പട വാള്‍ ഊങ്ങുന്നത്‌ കാണാം. സമകാലിക ഇസ്രയേല്‍ സംഭവങ്ങള്‍ ഏറെ ഗവേഷണ ബുദ്ധിയോടെ പറയുന്ന ഒരു  ബ്ലോഗ്‌.

വിഷ്ണുലോകം


വിഷ്ണു ലോകത്തെ  ചെറിയ വിഷ്ണു കാഴ്ച്ചയില്‍ അത്ര ചെറുതല്ല എന്നത് പോലെ വരച്ചു കാട്ടിയ ലോകവും ചെറുതല്ല. സാധാരണക്കാരനായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ നിര്‍മാണ തൊഴിലാളി ( കട്ടക്കും സിമെന്റിനും പകരം കോഡും അന്ട്രോയിഡ്‌  ഉം   ) തന്റെ  ആത്മ കഥ ഏഴുതും മുന്നേ ബള്‍ബ്‌ ഇന്റെ ആത്മ കഥ എഴുതി. ആ ജീവിതം നമ്മുടെയൊക്കെ ജീവിതം എന്ന് തിരിച്ചറിഞ്ഞ താണ് അതിലെ വിജയം. ഫ്യൂസ് പോയ ബള്‍ബ്‌ എടുത്തെറിയുമ്പോള്‍ നാം അതിന്റെ പിന്‍ ജീവിതം ഓര്‍ക്കാറില്ല. ഇവിടെ, അത്യുക്തി എങ്കിലും, ആശാന്‍ വീണ പൂവിനെ കണ്ട് പോലെ, ബള്‍ബിന്റെ ഭാവിയെ ഇത്തിരിപോന്ന വിഷ്ണു ഓര്‍ത്തതിനെ ഭാവന എന്ന് പറയാം  ബള്‍ബ്‌ഇനെ പുറത്തു കളയും പോലെ മാതാ പിതാക്കളെ കളയുന്ന കാലമല്ലോ ഇത്. അവരെ സംരക്ഷിക്കുവാന്‍ ഈ കഥയിലെ ചെക്കനെ പോലെ ആരെങ്കിലും വരും! മുഖം വ്യക്തമല്ല എന്ന കഥയിലും ഈ ആസുര കാലത്തെ ധ്വനിപ്പിക്കുന്നു. ചെറുപ്പമെങ്കിലും പക്വതയോടെ ഉള്ള ഒരു സമീപനം ജീവിതത്തോട് വച്ച് പുലര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയം. അഞ്ചു വര്ഷം പിന്നോട്ടും പതിനഞ്ചു വര്ഷം മുന്നോട്ടും അനായാസം  രണ്ടു കഥകളില്‍ വിഷ്ണു സഞ്ചരിക്കുന്നു.മരണത്തിന്റെ തെരാളിയില്‍ സമ്പത്താണ്‌ ജീവിതം എന്ന മനുഷ്യന്റെ മിഥ്യാ ധാരണകളെ വിമര്‍ശിക്കുന്നു. മഴയെ സ്നേഹിച്ച പെണ്‍ കുട്ടിയും ദൈവത്തിന്റെ പൂച്ചയും ആകര്‍ഷകം തന്നെ. മനസ്സില്‍ ലഡ്ഡു പൊട്ടിയത് വായിച്ചാല്‍ പക്ഷെ അത്ര ലഡ്ഡു പൊട്ടുമോ എന്ന് സംശയമുണ്ട്‌. കോളേജ് കാലതെഴുതിയ   പഴയ പോസ്റ്റുകളിലും ഭാവനയുടെ തിരയിളക്കം കാണാം. ഫേസ് ബുക്ക്‌ എന്ന മധുപാല്‍ ബൂകിന്റെയും ചില സിനിമകളുടെയും റിവ്യൂ പ്രതീക്ഷ പുലര്‍ത്തുന്നു.

തീരുന്നില്ല..
അതെ ഈ വിലയിരുത്തല്‍ ഇടപെടലുകളായി തുടരും...മറ്റു ബ്ലോഗ്ഗെര്മാര്‍ ജാഗ്രതൈ!!!

Tuesday, 13 November 2012

നുറുങ്ങു കവിതകള്‍

 

തിരക്ക് 

തിക്കി 'ത്തിരക്കി' 'തിരക്കെ'ന്ന വാക്കൊന്നെടുക്കാന്‍ തുനിയവെ

'തിരക്കി' നു 'തിരക്കോ'ട് 'തിരക്ക് '!!!

 

മക്കള്‍

ഒന്നുമാവേണ്ട യെന്‍ മക്കളെന്‍ കണ്ണുനീര്‍
കാണാന്‍ കനിവുള്ള മക്കളായാല്‍ മതി !

വാര്‍ അഥവാ യുദ്ധം 

 അന്‍വര്‍ ഒരു 'വാര്‍' നും
വരുന്നില്ല യെങ്കിലും 
'വാര്‍ത്ത'യില്‍ 'വാര്‍' കാരന്‍
ആവുമീ അന്‍വര്‍


വികസനം

പുഴയും മഴയും
തഴയും വികൃതി
മണ്ണും വിണ്ണും
അഴുകും വികൃതി
പെണ്ണും ആണും
മരിക്കും വികൃതി
ചതിയോ വിധിയോ
വികസനമോ???

യുദ്ധം  

പെണ്ണിനും മണ്ണിനും
പന്തിക്കും പദവിക്കും
അല്ലാതെ മന്നിതില്‍
യുദ്ധമുണ്ടോ?