ഖസാക്കിന്റെ ഇതിഹാസകാരന്റെ സഹോദരി ഒ വി ഉഷയുടെ നോവൽ വാങ്ങാൻ ശുപാർശ ചെയ്തത് പ്രിയ സുഹൃത്ത് കഥാകാരൻ വി ഷിനിലാൽ ആണ്. എഴുത്തിന്റെയും വായനയുടെയും സൗഹൃദ കൂട്ടായ്മയിൽ നിന്ന് ലഭിച്ച പ്രിയ സൗഹൃദം അനു ജോൺ ഈ നോവലിന്റെ നിർമ്മിതിയിൽ സഹായിച്ചു എന്ന് ആമുഖ കുറിപ്പിൽ പറയുന്നത് ഏറെ സന്തോഷം നൽകി. ഷാഹിദ് അലിയുടെയും സാജിദ ( താച്ചു) വിന്റെയും പ്രണയവും വേർപിരിയും പുനഃസമാഗമവും അടങ്ങുന്ന ഇതിവൃത്തം പുതുമയൊള്ളതൊന്നുമല്ല എങ്കിലും മൊത്തത്തിൽ ഇതിന്റെ വായന ഹൃദയഹാരിയായി.
Wednesday, 30 November 2016
Tuesday, 22 November 2016
പുസ്തക പരിചയം: നിനക്കുള്ള കത്തുകൾ
പ്രണയത്തെ പറ്റിയുള്ള എഴുത്തുകൾ മലയാളത്തിൽ അനവധിയുണ്ട്. കഥകളായും കവിതകളായും ലേഖനങ്ങളായും ഒക്കെ. വിലാപ കാവ്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭാഷയാണ് നമ്മുടെ . എറ്റവും കൂടുതൽ വിൽപന നടന്ന പുസ്തകങ്ങളിൽ 'രമണനും ' ഉൾപ്പെടുന്നു. ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണല്ലോ എന്ന് നിന്റെ മൊയ്തീൻ' പ്രണയത്തിന്റെ മൂർത്തീ രൂപമായ ത്യാഗത്തെ അത്രമേൽ നാം കണ്ടും വായിച്ചും അറിയുന്നു.
പുസ്തക പരിചയം: ചലനം
സ്കൂൾ കാലത്തെ പരിഷത്ത് പുസ്തകങ്ങളുടെ വായനയിലൂടെയാണ് പി ടി ഭാസ്കരപ്പണിക്കരെ അറിഞ്ഞത്. അന്ന് വായിച്ച തൊക്കെ ഒന്ന് കൂടി വായിക്കാൻ ഇടയ്ക്കിടെ തോന്നൽ ഉണ്ടാവാറുണ്ട്, അവയൊക്കെ നമ്മുടെ കുട്ടികളെ കൊണ്ട് വായിപ്പിക്കണമെന്നും, ആ പുസ്തകങ്ങളിൽ മലയാളം മാത്രം കാണപ്പെടുന്നതാണ് ഇപ്പോഴത്തെ കുട്ടികൾക്കുള്ള പ്രയാസം, പ്രവേഗം, വ ർ ത്തുള ചലനം ഇവയൊക്കെ എന്തെന്ന് ആംഗലേയ വാക്കുകൾ തുല്യപ്പെടുത്തി പറഞ്ഞ് കൊടുക്കേണ്ടി വരും. പി ടി ബി യുടെ 'ചലനം ചലനം സർവത്ര ' എന്ന തലക്കെട്ടിൽ എഴുപതുകളിലോ എൺപതുകളിലോ എഴുതപ്പെട്ട / വായിക്കപ്പെട്ട പുസ്തകമായിരിക്കണം ഈയിടെ ചിന്ത രണ്ടാം പതിപ്പിറക്കിയ ചലനം എന്ന ഈ പുസ്തകം. കാറ്റ്, ചൂട്, വെളിച്ചം, വൈദ്യുതി, ഇലക്ടോണുകൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിങ്ങനെ പ്രപഞ്ചത്തിൽ ചലിക്കുന്ന എല്ലാറ്റിനെയും ഈ പുസ്തകം പരാമർശിക്കുന്നു. സങ്കീർണ്ണമായ പെട്രോൾ, ഡീസൽ യന്ത്രങ്ങളുടെ പ്രവർത്തനം ഒക്കെ എത്ര അയത്നലളിതമായിട്ടാണിതിൽ വിശദീകരിക്കുന്നത്? ഇങ്ങനെ ശാസ്ത്രം പഠിപ്പിച്ചാൽ അത് ഒരിക്കലും കുട്ടികൾക്ക് വിരസമാവില്ല.


